Tuesday, March 18, 2014

താമരപ്പൂവ് നീ

                              


                     
                           വെയിൽ വന്നു തൊട്ടൊരാ താമരപ്പൂവ് നീ ..


സൂര്യന്റെ മാത്രം ഒരു പ്രേമ ഭാജനം..

രാവിലെ നിന്നെ തൊട്ടുണർത്താനായി

മാനത്തു മാത്രമാ സൂര്യൻ വരുന്നൂ..

സന്ധ്യയ്ക്ക് നീയങ്ങു വാടി മറയുമ്പോൾ

ചക്ര വാളങ്ങളിൽ സൂര്യൻ ഒളിക്കുന്നു...

നിൻ കണ്ണീരു വീണൊരാ മാന്ത്രിക പൊയ്കയിൽ

നിലാവ് മുങ്ങി ക്കുളിച്ചോരാ രാത്രിയിൽ

മാനത്തു നിന്നും ചന്ദ്രൻ പറഞ്ഞു

സൂര്യൻ വരും നിന്റെ കണ്ണുനീരൊപ്പാൻ.

രാവിലെ സൂര്യന്റെ ചുടു ചുംബനത്താൽ

കണ്ണു തുറന്നൊരു താമരപ്പൂവ് നീ...


AJITH P NAIR KEEZHATTINGAL

ഓർമ്മയിൽ ഒരു മഴക്കാലം - 2




ഓര്‍മ്മകളിലേക്ക് അയാളുടെ മനസ്സു തുറന്നു ....   സുനില്‍ തന്റെ അലമാര തുറന്നു .  കുറെ ചിതലെടുത്ത പുസ്തകങ്ങളും ഫയലുകളും മാത്രം.   എല്ലാം ചിതറി കിടക്കുകയാണ് .  "ശ്ശെ" ഈ ഡയറി എവിടെയാണ് വെച്ചത് ... സുനില്‍ പിറു പിറു ക്കുന്നുണ്ടായിരുന്നു.   ഒടുവില്‍ സുനില്‍ ഡയറി കണ്ടെടുത്തു.

"ഓട്ടോഗ്രാഫ്" .... കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു അയാള്‍ക്കപ്പോള്‍ .  പുറത്തു ആരോടോ മഴ പക പൂട്ടുകയായിരുന്നു.    ഇടിയും മിന്നലും മനുഷ്യന്റെ കാതടപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു.

ഡയറി പതിയെ തുറന്നു.  ആദ്യ പേജില്‍ തന്നെ ഗ്രൂപ്പ് ഫോട്ടോ ..... ഓരോരുത്തരൂടെയും മനസ്സിലൂടെ സുനില്‍  കടന്നു പോയ്ക്കൊന്ടെയിരുന്നു.  ടയറിയിലൂടെ സന്ജരിക്കുമ്പോള്‍ ഓര്‍മ്മകളുടെ ഒരായിരം വസന്തങ്ങള്‍ അയാളുടെ മുമ്പിലൂടെ സഞ്ജരിക്കുന്നുണ്ടായിരുന്നു .

കോളേജ് അന്തരീക്ഷം അവന്റെ മുന്നില്‍ തെളിഞ്ഞു വന്നു.

 ***                  ***                  ***                  ***                     ***

കര്‍ക്കിടത്തിലെ ആ മഴ തിമിര്‍ത്തു പെയ്യുകയാണ് .    മഴയ്ക്ക്‌ ആരോടോ പക യുള്ളത് പോലെ തോന്നും .   അതിന്റെ ആര്‍ത്തിരംബുലകള്‍  കേട്ടാല്‍ .

കോളെജിനു മുന്നിലുള്ള ഒരു കടയിലാണ് മഴ കാരണം കയറിനിന്നത് .   ഒത്തിരി നേരം കാത്തു നിന്നെങ്കിലും  മഴ നിര്‍ത്തുന്ന പ്രശ്നമില്ല ......   അത് കലമ്പി പെയ്യുകയാണ് .   സഹി കേട്ടപ്പോള്‍  മഴയിലൂടെ ഊര്‍ന്നിറങ്ങാന്‍ അയാള്‍ തീരുമാനിച്ചു.      മഴയ്ക്കുള്ളിലൂടെ ഓടുമ്പോഴാണ് ഇളം കാട്ടിലൂടെ പാറി പറന്ന മുടിയുമോടെ അവള്‍ തന്റെ അടുത്തേക്ക്  ഒരു ചെറു പുഞ്ചിരിയുമായി  .... "മഴ നനയേണ്ട കയറിക്കോളൂ " ... കുട തന്റെ അടുത്തേക്ക് അടുപ്പിച്ചു പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു .....   മഴത്തുള്ളികള്‍ അവളുടെ മുഖത്ത് അങ്ങിങ്ങ് പറ്റി ചേര്‍ന്നിരിപ്പുണ്ടായിരുന്നു.   മുടിയിഴകളില്‍ മഴയുടെ സൌന്ദര്യം കാണാന്‍ കഴിയുമായിരുന്നു.

ആ മഴയത്ത് നിന്നാണ് അനിലയുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് . ഒരു സഹപാഠി എന്നതിലുപരി മറ്റെന്തെല്ലാമോ ആയിരുന്നവൾ !

പ്രശാന്ത് ! അനില എങ്ങിനെ അവനെ ഇഷ്ടപ്പെട്ടു എന്നത് തനിക്കൊരു അദ്ഭുതമായിരുന്നു .  തങ്ങളുടെ ക്ളാസ്സിൽ അല്ലാത്തവൻ ,  ജാടക്കാരാൻ , ഡൽഹിയിൽ പഠിച്ചതിന്റെ ഹുങ്ക് ! അവനെ ഇഷ്ടമാകാതിരിക്കാൻ ഇതെല്ലാം പറ്റിയ കാരണങ്ങൾ ആയിരുന്നു .  

പക്ഷെ "അനില" .... ക്രമേണ തന്റെയും ഉറ്റ സുഹൃത്തായി മാറി അവൻ .  അവരുടെ പ്രണയത്തിന്റെ ഇടവഴികളിലും ഉൾക്കോനുകളിലും ഒരു വഴി കാട്ടിയോ , ചങ്ങാതിയോ ആകാൻ തനിക്കു കഴിഞ്ഞത് അതിനാലാണ് .   

വീട്ടുകാർ ഒത്തിരി എതിർത്തെങ്കിലും അവരുടെ പ്രണയം ജയിക്കുകയായിരുന്നു .   കഴിഞ്ഞ ജന്മങ്ങളിലും അവർ ഒന്നായിരുന്നു എന്ന് തനിക്കും തോന്നിയിരുന്നു.  

പുറത്തു മഴ തിമിർത്തു പെയ്യുന്നു.  പഴയ കാല സ്മരണ എന്നിൽ ഉണർത്താൻ മഴത്തുള്ളികൾ മത്സരിക്കുകയാണോ ?

അന്ന് ഞങ്ങളുടെ അവസാനത്തെ വർഷത്തിലെ കോളേജ് ഡേ ആയിരുന്നു .  എല്ലാവരുടെയും കൂടെ താനും പ്രോഗ്രാം കാണാൻ ഉണ്ട്.  പക്ഷെ പ്രശാന്തിനെ മാത്രം കാണാനില്ല .  അവനെ തിരക്കാൻ അനിലയാണ് എന്നെ നിയോഗിച്ചത് .  അവനെ ഞാൻ എല്ലായിടവും തിരക്കി നടന്നു.   പക്ഷെ കണ്ടില്ല.  ലൈബ്രറിയുടെ അവിടെ എന്തോ ശബ്ദം കേട്ടാണ് അകത്തു കയറി നോക്കിയത് .    പക്ഷെ അവിടെ കണ്ട കാഴ്ച! .... സെക്കന്റ്‌ ഇയർ ഇന്ഗ്ലിഷിലെ ബിന്ദുവിനെ കടന്നു പിടിക്കുവാൻ ശ്രമിക്കുന്ന പ്രശാന്തിനെ കണ്ടു ഞാൻ ഞെട്ടി തിരിഞ്ഞത് ഇന്നും പകൽ വെളിച്ചം പോലെ താൻ ഓര്ക്കുന്നു.  അവനെ അടിച്ചിട്ടു എങ്കിലും തന്റെ കലി തീർന്നില്ല .  അടികൊണ്ടു ഓടിയ അവനെ സ്റ്റയ്ജിനു മുന്നിലിട്ട് തല്ലിയത് കോളേജിലെ ആര്ക്കും മറക്കാൻ പറ്റില്ലായിരുന്നു.  

ആ സംഭവം കൊണ്ട് ചെന്നെത്തിച്ചത് തന്റെ ഡിസ്മിസ്സിലായിരുന്നു .  ആരോടും ഒന്നും പറയാതെയാണ് അവിടെ നിന്നും വിടവാങ്ങിയത് .  അതിനുശേഷം ഈ എട്ടു വര്ഷം ആരുമായും ബന്ദപ്പെട്ടിട്ടില്ല .   

ഓർമ്മയിൽ അനിലയും , കോളജും , പെയ്തൊഴിയാത്ത ആ മഴയും എന്നും നിറഞ്ഞു നിന്നു .  

ജൂണ്‍ 20, രാത്രി രാത്രി തന്നെ സുനിൽ പുറപ്പെട്ടു .... അനിലയുടെ കല്യാണത്തിന് ...  കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ..........   

(തുടരും)
അജിത്‌ പി. നായർ , കീഴാറ്റിങ്ങൽ 

Monday, March 10, 2014

മഴത്തുള്ളി ...

                                         കുടയിൽ നിന്നും ഊർന്നു വീണൊരാ
 
മഴത്തുള്ളി എന്നോടിന്നു മിണ്ടാതെ നിന്നു
 
കാണാത്തോരാൾക്കിതു കാണുമ്പോൾ ഓർമ്മയിൽ 
 
മഴ മാത്രം പെയ്തൊരു രാവിൻറെ നോവ്‌...

 
മഴനൂലുകൾ പാകിയ കാർമേഘപ്പുതപ്പിൽ നീ 
 
കാണാതെ കണ്ടീല എന്നിലെ ഞാനും...
 
നീ മാത്രം ഒരു ചിരി മാത്രം ...
 
മഴവില്ലിൻ നിറമായോ...
 
പ്രണയം മഴയിൽ പതിവായി തൂകിയ
 
നീയെന്നും  എന്നോർമ്മയിൽ മറയാതെ നിന്നു...
അജിത്‌ പി നായർ, കീഴാറ്റിങ്ങൽ 

Tuesday, March 4, 2014

മഴപാട്ട് ...

 
മായാത്ത  മഴയായ്   വീണ്ടുമൊരോർമ്മ ...

കാണാത്ത മാരിവിൽ വാനിലൂടെങ്ങോ


 താളം പിടിക്കുന്ന വാനവും നോക്കി


 ദൂരെനിന്നാരവം  കേൾക്കുവാൻ  മാത്രം


 ഇനിയെന്ന് കാണുവാൻ മഴക്കാലം ....


 ആകാശ  ഗീതവും മഴത്തുള്ളിയും


 ഇടതൂർന്ന ചില്ലയിൽ മെല്ലെ പൊഴിഞ്ഞിടും


ഒരു കുളിർ മുത്തമായ് മണ്ണിൽ  പതിച്ചിടും


 മുറ്റത്തു  കളിവഞ്ചി ആടി ഉലയുമ്പോൾ
മനസ്സിൻറെ  കോണിലും പെയ്തൊഴിഞ്ഞാമഴ...
 
അജിത്ത്  പി നായർ
കീഴാറ്റിങ്ങൽ

Sunday, June 9, 2013

ചുവന്ന റോസാപ്പൂവ്

ചുവന്ന റോസാപ്പൂവ്



Published by : Malayalam Thumbappoo on 2013, ജൂൺ 7 | 9:00 AM


3 വർഷം മുൻപ് ഇതേ വാലന്റൈൻ ദിവസമാണ് അവളെ ആദ്യമായിക്കണ്ടത് ....
 
ഒരുപാടു ദിവസങ്ങൾ അവളുടെ പുറകെ നടന്നു .പക്ഷെ തന്റെ സ്നേഹം അവൾ മനസ്സിലാക്കിയില്ല.

തന്നെ എന്തുകൊണ്ടാണ് അവൾ മനസ്സിലാക്കാത്തത്‌.  ?

ഏതായാലും തീർന്നു..ഇന്നത്തെ ആ ദിവസം അതിനുള്ളതാണ്,,

ഇനിയൊരിക്കലും അവളുടെ പിന്നാലെ നടക്കാൻ തനിക്കു പറ്റില്ല....
പക്ഷെ അത് അവളോട്‌ പറയണമല്ലോ...ഏതായാലും അവൾ ഇന്ന് ആ കോഫി ഷോപ്പിൽ വച്ച് കാണാം എന്ന് സമ്മതിച്ചിട്ടുണ്ട്....
ടേബിളിൽ വച്ചിരുന്ന ആ ചുവന്ന  റോസാപൂവുമെടുത്തുഅവൻ യാത്രയായി...
ഇത് നമ്മുടെ അവസാന കണ്ടു മുട്ടലായിരിക്കും  കോഫി ചുണ്ടിൽ വച്ച് കൊണ്ട്  അവൾ അവനോടായി പറഞ്ഞു...

അതെ ഇനി ഞാനും  ശല്യപ്പെടുത്താൻ വരില്ല  അവനും പറഞ്ഞു...
ഞാൻ തന്റെ അടുത്ത് പറഞ്ഞിട്ടില്ലേ എനിക്ക് ഇതുപോലുള്ള പൂക്കളും ഒന്നും കൊണ്ട് വരരുതെന്ന്...
സോറി ഇത് നിനക്ക് തരാനല്ല....അവൻ അത് പറഞ്ഞതും...ഒരു പെണ്‍കുട്ടി അവര്ക്ക് നേരെ വന്നു...

അവൾ ഞെട്ടിപ്പോയി തന്റെ അനിയത്തി....
ചേച്ചി എന്നോട് ക്ഷമിക്കണം  ...ചേച്ചിയുടെ പുറകെ ഇത്രയും കാലം നടന്നിട്ടും ചേച്ചി ഇവനെ മനസിലാക്കിയില്ല....

പക്ഷെ സത്യസന്ധമായ ആ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ എനിക്കായില്ല....
ഞാനിവനെ സ്നേഹിക്കുന്നു....
അവൻ ആ റോസാ പുഷ്പ്പം  അവൾക്കായി സമ്മാനിച്ചു.
ഇപ്പോൾ മനസ്സിലായില്ലേ ആർക്ക്  വേണ്ടി ആയിരുന്നു ആ റോസാ എന്ന്...

അവന്റെ ആ ചോദ്യം കേട്ട് അവൾ ആശ്ച്ചര്യപ്പെട്ടുപോയി ....
തന്റെ അനിയത്തിയോടോപ്പം അവൻ പോയി മറയുന്നത് അവൾ നോക്കി നിന്നു..

അവൾ ഒളിപ്പിച്ചു വച്ചിരുന്ന റോസാപ്പൂവ് രണ്ടുതുള്ളി കണ്ണീരിനോപ്പം തറയിലേക്ക് വലിച്ചെറിഞ്ഞിട്ടു അവൾ നടന്നകന്നു .......

അജിത്‌ പി കീഴാറ്റിങ്ങൾ 

Wednesday, May 29, 2013

Monday, May 27, 2013

ഓർമ്മയിൽ ഒരു മഴക്കാലം .... (നോവൽ ഭാഗം 1)

ഓർമ്മയിൽ ഒരു മഴക്കാലം .... (നോവൽ ഭാഗം 1)

ഇടവപ്പാതി മഴ ആടിത്തിമിർക്കുകയായിരുന്നു.മഴ നനഞ്ഞു കൊണ്ടാണ്  സുനിൽ വീടിനു വെളിയിൽ എത്തിയത്. തന്റെ പൾസർ ബൈക്ക് സ്റ്റാൻഡിൽ ഇട്ടിട്ടു അയാൾ ഡോർ തുറന്നു വേഗം തന്നെ വീടിനുള്ളിലേക്ക് കയറി. നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു സുനിൽ . പെട്ടന്ന് തന്നെ തല നന്നായി തുവർത്തി. ഈ തണുപ്പ് മാറ്റാൻ നല്ലതു ഹോട്ടാ. അയാൾ മനസ്സിൽ ഓർത്തു.                          ജോണിവാക്കെർ ഗ്ലാസ്സിൽ പകർന്നു വച്ചതിനു ശേഷം  ഡ്രെസ്സ് മാറ്റി അയാൾ ചെയറിൽ വന്നിരുന്നു . ടേബിളിൽ ചിതറിക്കിടക്കുന്ന പത്രങ്ങളും മാസികകളും അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനാള് മുൻപതെതാ... ഓരോന്നും അയാൾ മറിച്ചുനോക്കി. ഒരു സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് സുനിൽ നമ്പ്യാർ. ഒരു നമ്പർവൻ പത്ര സ്ഥാപനത്തിൽ  നിന്നും ജോലി വലിച്ചെറിഞ്ഞ് സ്വതന്ത്ര പത്ര പ്രവർതകനായവൻ.അവിവാഹിതൻ,തിരുവനന്തപുരം സ്വദേശിയായ ഇയാൾ ഇപ്പോൾ താമസിക്കുന്നത് കണ്ണൂരാണ്. ഒന്നരവർഷമായൊരു വാടകവീടിലാണ്.ഒരിടത്തും തങ്ങി നിൽക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇവിടം പിടിച്ചെന്നു തോന്നുന്നു.തിരുവനന്തപുരത്ത് വീട്ടിൽ പോയിട്ടും കാര്യമില്ല ,അമ്മയുള്ളത് ചേട്ടനോപ്പം ദുബായീലാണ്...                                                    പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ട്. ഒരു സിപ്പ് മദ്യം അയാള് അകത്താക്കി. കുട്ടിക്കാലത്തെ മഴക്കാലവും , മഴനനഞ്ഞു ഓടിയതുമെല്ലാം അയാളുടെ ഓർമ്മയിലൂടെ മാഞ്ഞുപോയി. ആ ഒര്മ്മകളെല്ലാം ചേർത്തു വച്ചാണല്ലോ മഴക്കാലം ഒരോർമ്മ എന്ന തൻറെ പുസ്തകം പ്രസ്ദീകരിച്ചത്.ടേബിളിൽ ഒത്തിരി കത്തുകൾ കുന്നു കൂടി കിടക്കുന്നു.കത്തുകൾ പൊട്ടിച്ചിട്ട് ഒത്തിരി നാളുകൾആയിരിക്കുന്നു.തെയ്യത്തെ ക്കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചറിനായി രണ്ടാഴ്ചയായിപുറത്തായിരുന്നല്ലോ?  ഏതായാലും ഒന്നാന്തരം ഒരു ഫീച്ചറിനായുള്ള  വിവരണങ്ങൾ എല്ലാം ശരിയായാതിൽ.  അയാൾ ആശ്വസിച്ചു.തനിക്കു വന്ന കത്തുകൾ ഓരോന്നായി അനിൽ പൊട്ടിച്ചു നോക്കി .പുറത്തു മഴ വീണ്ടും ശക്തി പ്രാപിച്ചു. തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. ജനൽ ചില്ലകൾ അടയുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. ജനലിന്റെ കൊളുത്തിട്ട ശേഷം അയാൾ കസേരയിൽ  വന്നിരുന്നു.ആരാധകരുടെ കത്തുകളും , ചില ഭീക്ഷണി കത്തുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പെട്ടന്നാണ് ഒരു ബ്രൌണ്‍ കവർ അയാളുടെ ശ്രദ്ധയിൽപെട്ടത്. അനില നായർ ഫ്രം കവടിയാർ, തിരുവനന്തപുരം.

അത് വായിച്ചതും ഉള്ളിലൂടെ ഒരു മിന്നൽ പിണരിന്റെ നാരു പാഞ്ഞുപോയി.ആ കവർ പൊട്ടിക്കുമ്പോൾ സുനിലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.കത്ത് പൊട്ടിച്ചു ,വടിവൊത്ത അക്ഷരത്തിലെ വരികൾ അയാൾ വായിച്ചു." പ്രിയ സുഹൃത്ത്‌ സുനിലിനു വർഷങ്ങൾക്കു ശേഷം അനില എഴുതുന്നത്‌,സുഖമാണോ? ഈ കത്ത് നീ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല എന്നെനിക്കറിയാം. നിന്റെ അഡ്രെസ്സ് കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വരുന്ന 23  നു എന്റെ കല്യാണമാണ് നീ വരണം. നീ വരുമെന്നും നേരിൽ കാണാമെന്നും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.ക്ഷണകത്ത്‌ ഇതോടൊപ്പം അയക്കുന്നു.എന്ന്  അനില നായർ.’’ കത്ത് വായിച്ചതും സുനിൽ ഞെട്ടി. കോളേജിലെ തൻറെ ഏറ്റവും വലിയ സുഹൃത്തായിരുന്നു അനില . പക്ഷെ നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം അവളുടെ കത്ത്, കല്യാണം....മനസ്സില് ഒരായിരം ചോദ്യങ്ങൾ യുദ്ധഭീതി യുണർത്തി  കടന്നുപോയി.പക്ഷെ 5 വർഷം മുൻപ്  അനിലയുടെ  കല്യാണം നടന്നതായാണല്ലോ താൻ അറിഞ്ഞത്. അതും പ്രശാന്തുമായിട്ട് . പക്ഷെ ഈ ക്ഷണ കത്തിൽ വരൻ ഒരു സുശാന്താണ്. അങ്ങനെയെന്ഗിൽ പ്രശാന്ത്  എവിടെപ്പോയി.അവൾക്കെന്താണ് സംഭവിച്ചത് ?ജനൽ ചില്ലകൾ അവൻ തുറന്നിട്ടു.കാറ്റിൻറെ ദേക്ഷ്യം അല്പ്പം കുറഞ്ഞെന്നു തോന്നുന്നു.ഒരു ഇളംതെന്നൽ തണുപ്പിന്റെ പകിട്ടുമായി വന്നു തന്നെ പൊതിഞ്ഞത് അയാളറിഞ്ഞു.ദിവസങ്ങൾ എത്രപെട്ടന്നാണ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്. സുനിലിന്റെ  മനസ്സ് അല്പ്പനേരതെക്കൊന്നുസങ്കോചിച്ചു.വലിയ കോർപ്പറേറ്റ് ഭീമൻമാരെപ്പോലും പേനയുടെ തുമ്പിൽ നിർത്തുന്ന സുനിൽ നമ്പ്യാർക്ക്  ഈ കത്തിന് മുന്നില് പിടിച്ചു നില്ക്കാൻ കഴിയാത്തതുപോലെ. അനിലയും , സുശാന്തും ഒരു നിഴൽ ചിത്ര കഥയെന്ന പോലെ അയാൾക്ക്‌ മുന്നിൽ തെളിഞ്ഞു വന്നു. ടെൻഷൻ കാരണം സുനിലിനു ഇരിക്കാൻ കഴിഞ്ഞില്ല.മൊബൈൽ ഫോണ്‍ എടുത്തു അജേഷിന്റെ നമ്പർ  ഡയൽ ചെയ്തു.കോളേജിലെ തന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു അവൻ.ഇപ്പോൾ വലിയ സോഫ്റ്റ്‌വെയർ എൻജിനീയർ ഒക്കെ ആണ്.അവനിപ്പോൾ നാട്ടിലുണ്ടല്ലോ.അവൻ മനസ്സിലോർത്തു.ഹലോ അജെഷില്ലേ ? അജെഷേട്ടൻ കുളിക്കുവാ...അങ്ങേ തലക്കൽ ഒരു സ്ത്രീ ശബ്ദം . അജേഷിന്റെ വൈഫ്‌ ആയിരുന്നു .ഓക്കേ വരുമ്പോൾ സുനിൽ നമ്പ്യാർ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി .ഫോണ്‍ കട്ട്‌ ചെയ്തു 10 മിനിട്ടിനു ശേഷം അജേഷ് തിരിച്ചു വിളിച്ചു.കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ അവനോടു പറഞ്ഞു.ക്ഷണക്കത്ത് അവനും കിട്ടിയിരിക്കുന്നു.ഏതായാലും ജൂണ്‍ 23 നു കല്യാണത്തിന് നമ്മൾ പങ്കെടുക്കണം.അത് അത്...വാക്കുകൾ പെറുക്കിയെടുക്കാൻ സുനിൽ നന്നേ ബുദ്ധി മുട്ടുന്നുണ്ടായിരുന്നു. ഓക്കേ ഞാൻ എത്തും.അത്രയും പറഞ്ഞു അനിൽ ഫോണ്‍ കട്ട്‌ ചെയ്തു.അജെഷിനോട് സംസാരിച്ചെങ്കിലും സുനിലിൻറെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.    എന്താണ് അവളുടെ വിവാഹം ഇത്രയും വൈകിയത്.     പുറത്തു ശക്തിയായി ഇടിവെട്ടി. മിന്നല പിണരുകൾ ശക്തിയായി ഞെട്ടിച്ചു.മനസ്സിന്റെ പിരിമുറുക്കം അയാൾ അറിഞ്ഞു. എന്തായാലും അവളെ നേരിൽ കാണുക തന്നെ വേണം.തന്റെ മനസ്സിലെ ചോദ്യങ്ങല്ക്കുള്ള ഉത്തരം അപ്പോഴേ കിട്ടുകയുള്ളൂ.പുറത്തു മഴയുടെ ഇരമ്പൽ ഒന്ന് കുറഞ്ഞു.അനിൽ വാതിൽ തുറന്നു.മഴ കുറഞ്ഞെങ്കിലും തണുപ്പിനു തീവ്രത കൂടുന്നതവാൻ മനസ്സിലാക്കി.ഒരു സിഗരറ്റിനു തീ കൊളുത്തി.ഓർമ്മകളുടെ ഒരായിരം മഴത്തുള്ളികൾ മനസ്സിന്റെ ഇടവഴികളിൽ പെയ്തു തുടങ്ങിയിരിക്കുന്നു..കണ്ണിൽ ഒരുകുടം മഴമേഘങ്ങൾ ഉരുണ്ടു കൂടിയ ആ ദിനങ്ങളെ എന്തിനാണ് ഓർമ്മയിലേക്ക് ക്ഷണിച്ചത്.                മനസ്സിലൊരു പിറു പിറുപ്പു. സ്വൽപ്പനേരത്തേക്ക് ആ ഓർമ്മയിലേക്കൊരു യാത്ര. ആ ഓർമ്മയിൽ കോളേജിലെ തണൽ മരങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി. കാത്തിരിപ്പുകൾ എന്നും ആ നീളൻ മരത്തിന്റെ ചുവട്ടിൽ ആയിരുന്നല്ലോ. പ്രിയപ്പെട്ടവർ ഒത്തുകൂടിയിരുന്ന വഴി മരം.ഓർമ്മയിലെ മഴമേഘങ്ങൾ തിമിർത്തു പെയ്തു തുടങ്ങിയിരിക്കുന്നു.തണുത്ത കുളിർ തെന്നൽ ആ മഴമുത്തുകളെ നൊമ്പരത്തിന്റെയും വിരഹതിന്റെയുംഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് വന്നിരിക്കുന്നു. തെറ്റ് പറ്റിയത് മഴയ്ക്കണോ അതോ തനിക്കോ? സുനിൽ നമ്പ്യാർ ചിന്തയിലാണ്ടു.കാറ്റിൻറെ ശക്തിയിൽ അയാളുടെ കൈയ്യിലിരുന്ന ക്ഷണകത്ത്‌ പാറിപറന്നു. ആരോടാണ് മഴയ്ക്കിത്ര പക .                                ഓർമ്മകൾ അയാളെ ക്ഷണിക്കുകയാണ് ആർത്തിരമ്പിയ മഴ പാച്ചിലിൽ നിന്ന് രക്ഷതേടി ഒരിക്കൽ കൂടി ആ മരച്ചുവട്ടിൽ കയറി നില്ക്കാൻ.......

(തുടരും )

അജിത്‌ പി നായർ, കീഴാറ്റിങ്ങൽ
















Wednesday, May 22, 2013

നിന്നെയും കാത്ത്‌....

 
 
 
അവളിന്നും ആ കടൽ തീരത്ത് അവനെ കാത്തിരുന്നു.അവൻ വരില്ല എന്നറിയാമായിരുന്നിട്ടും...
കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണല്ലോ.
ജീവിതത്തിൽ ഒരുമിച്ചുകണ്ട സ്വപ്നങ്ങളും മോഹങ്ങളും ഈ കടൽ തീരത്താണ് നഷ്ടപ്പെട്ടത് .
തനിക്കവനെ ഒഴിവാക്കാൻ തന്റെ രോഗവിവരം പറയേണ്ടിവന്നു...
എന്നാലും താൻ അത് പറയാൻ താമസിച്ചതിലുള്ള വിഷമമായിരുന്നു അവന്
അവന് അതൊരു പ്രശ്നമേ അല്ലായിരുന്നു....പക്ഷെ അവന്റെ ജീവിതം കയ്പ്പ് നീരാക്കാൻ താനൊരിക്കലും ആഗ്രഹിചില്ലായിരുന്നു.
എന്റെ ജീവിതത്തിൽ ഇനി അധിക നാളില്ലടാ ..എന്ന് താൻ പറഞ്ഞ ആ നിമിഷം ഒർക്കാൻ കൂടി വയ്യ....
അവനെ പിരിഞ്ഞിട്ടു ഇന്നേക്ക് 6 വർഷമായിരിക്കുന്നു.
പ്രണയത്തിന്റെ മഴക്കാലങ്ങളും റോസാ പൂക്കളും ,ചുംബനങ്ങളും
ഒരു മാരിവില്ലുപോലെ മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.
എല്ലാ വർഷവും ഈ കടൽ തീരത്ത് അവനെയും പ്രതീക്ഷിച്ചു താൻ എന്തിനാണ് നില്ക്കുന്നത് അറിയില്ല.....
പ്രണയം മനസ്സിന്റെ വഴികളിൽ റോസാ പൂക്കൾ വിതറുന്നത് കൊണ്ടായിരിക്കും...
തിരമാലകൾ എണ്ണിക്കൊണ്ട് ഈ കടൽ തീരത്തുകൂടി വർത്തമാനം പറഞ്ഞു നടന്നത് എത്ര പെട്ടന്നാണ് ഓർമ്മയുടെ ആഴക്കടലിലേക്ക് മുങ്ങിപ്പോയത്...
താൻ പിന്മാറിയത് കൊണ്ട് തകർന്നു പോയത് അവനാണ്..
പക്ഷെ അവനിപ്പോൾ എവിടെയാണ്....
അറിയില്ലാ
പെട്ടന്നൊരു തണുത്ത കാറ്റടിച്ചു .
അവളിതാ കാറ്റിൽ ലയിച്ചു ആത്മാക്കളുടെ ലോകത്തിലേക്ക്‌ തിരിച്ചു യാത്രയായി ..
.എന്നെങ്കിലും അവൻ വരുമെന്ന് വിചാരിച്ച്...
അജിത്‌ പി നായർ

Monday, May 20, 2013

മഴയുടെ ചൂളംവിളി..






ട്രെയിനിൻറെ ചൂളം വിളിക്കായ് കാതോർത്തു നിൽക്കവേ...

വാനിലൊരു കാർമേഘ രാഗത്തിൻ മേളമായ്.

കുഞ്ഞു തുള്ളിയായ് മാനത്തു നിന്നൊരാ

കാർമുകിൽ മുത്തുകൾ ഭൂമിയിൽ പൊഴിയവെ.

വേഗത്തിലോടി ഞാൻ വാതിൽക്കൽ എത്തവേ...

ദൂരത്തു നിന്നിതാ ഓടിവരുന്നവൾ...

മിന്നലിൻ വെട്ടത്തിൽ പൂർണ്ണമായ്‌ ആരൂപം

സ്വപനത്തിൽ കണ്ടൊരു മോഹവും സത്യമായ്

മഴയിൽ പൊതിഞ്ഞൊരാ സുന്ദര രൂപത്തെ

കണ്ടൊരു മാത്രയിൽ പ്രേമം വിരിഞ്ഞുവോ?

മഴത്തുള്ളികൾ ഊർന്നു വീണൊരാ കവിളിൻ മുകളിൾ

ഒരു ചുംബനം നൽകാൻ കൊതിച്ചീടുന്നുവോ ....

നെറ്റിത്തടത്തിലെ കുങ്കുമം മാഞ്ഞുപോയ് ...

ചുണ്ടിലൊരു ചിരി മാത്രം മായാതെ..

മുത്തശ്ശി കഥയിൽ ഞാൻ കേട്ട രാജകുമാരിയോ

അതോ കൃഷ്ണനെ പ്രണയിച്ച രാധയും നീയോ.

ദേവിയെ പ്രണയിച്ച പൂജാരിയെപ്പോൾ

ഞാനും എൻ പ്രണയവും നിന്നെ ക്ഷണിക്കുന്നു...

മഴയുടെ ഓർമ്മയും നിൻ ചിരിയുടെ ഭാവവും

പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞില്ല

ട്രെയിനുകൾ ചൂളം വിളിച്ചിതാ പോകുന്നു

എൻ കണ്ണുകൾ നിന്നെയും തേടിയിതാ അലയുന്നു


അജിത്‌ പി നായർ കീഴാറ്റിങ്ങൽ

Saturday, May 11, 2013

ഓർമ്മയിൽ മഴപെയ്യുമ്പോൾ ...(നോവൽ)



ഓർമ്മയിൽ മഴപെയ്യുമ്പോൾ ...(നോവൽ)
ഇതൊരു ചെറിയ നോവൽ ആണ് .വെള്ളിയാഴ്ച മുതൽ

വായിച്ചു തുടങ്ങാം.
മനസ്സിന്റെ ഓർമ്മയിൽ നിന്നും മാച്ചു കളഞ്ഞവരുടെ

അടുക്കലേക്കു അനിൽ നമ്പ്യാർ വീണ്ടും യാത്രയാകുന്നു.
അവന്റെ ഏറ്റവും വലിയ കൂട്ടുകാരിയുടെ ?????   
കാത്തിരിക്കുക...
മനസ്സിന്റെ ഇരുളിൽ നിന്നും മഴയുടെ ആരവങ്ങൾ....
ഉടൻ വായിച്ചു തുടങ്ങുക...